ജ്വാല
പുകയുന്നിതാ ചുറ്റും,
തീവ്ര ഉഷ്ണത്തിൻ തീക്കനൽകളാൽ !
കേഴുന്നിതാ ഭൂമിയൊ-
രിറ്റു ദാഹ ജലത്തിനായ്…
അങ്ങുമിങ്ങും നോക്കുന്നിതാ,
കണ്ണുകൾ സൂര്യ ജ്വാലയെ
പ്രീതിക്കായ്…
ജ്വലിച്ചുയരുന്നിതു അർക്കൻ !
ഓരോ കൈകളും ചുടുകണ്ണീ-
രോടെ നീട്ടുന്നു അവയ്ക്ക് നേരെ
കാണുന്നില്ല അർക്കൻ ഒട്ടുമേ,
മർത്യർ തൻ കണ്ണുനീർ!
ശാപത്തിൻ തീജ്വാലകൾ തലയ്ക്കു-
മേൽ കുതിച്ചുയരുന്നു.
കുറവില്ലൊട്ടുമേ എന്നിട്ടും,
പാപങ്ങൾ ചെയ്തു കൂട്ടുന്നിതു
മർത്യൻ!
നേട്ടതിൻ വഴികൾ തേടുമ്പോ
ഓർക്കുന്നില്ല നാളേക്കുള്ള കുരുന്നു
മക്കളെ !
സ്വാർതമാം ജീവിതം തിന്മയ്ക്കു വേണ്ടി
പൊരുതുന്നു!
തൻ സുഖവും പണവുമ-
തികാരവും പ്രിയമിതു
മർത്യനു!
ജയമിതെന്നരുളുന്നിതവൻ,
ജയനള്ളിതെന്നു പറയുന്നൊരുവൻ,
തനിച്ചായവൻ ക്ഷിപ്രമേ
ലോകം മൂഢനെന്നാ മുദ്ര-
യുമെൽപ്പിച്ചവനെ,
മൂഢരാം മാളോർ !
കൊണ്ടു പോകുന്നിലൊരാളും
ഒന്നുമേയീ ലോകത്തു നിന്നും
സ്നേഹിക്കുക മനുഷ്യാ
പരസ്പരം പിന്നെയീ ഭൂമിയേയും !